ഭൂജലവകുപ്പിന്റെ ആധുനിക കുഴൽക്കിണർ യൂണിറ്റും 16 വാഹനങ്ങളും ഫ്‌ളാഗ് ഓഫ് ചെയ്തു

സംസ്ഥാന ഭൂജലവകുപ്പിന്റെ പുതിയ കുഴൽക്കിണർ നിർമാണ യൂണിറ്റിന്റെയും 16 വാഹനങ്ങളുടെയും ഫ്‌ളാഗ് ഓഫ് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. പൊതുജനങ്ങളുടെ കുടിവെള്ള, കാർഷിക ആവശ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ഭൂജലവകുപ്പിന്റെ ആധുനിക കുഴൽക്കിണർ യൂണിറ്റും 16 വാഹനങ്ങളും ഫ്‌ളാഗ് ഓഫ് ചെയ്തു
കുഴൽക്കിണർ നിർമാണ യൂണിറ്റും വാഹനങ്ങളും ഫ്‌ളാഗ് ഓഫ് ചെയ്ത് മന്ത്രി മോൻസ് ജോസഫ്
ഭൂജലവകുപ്പിന്റെ ആധുനിക കുഴൽക്കിണർ യൂണിറ്റും 16 വാഹനങ്ങളും ഫ്‌ളാഗ് ഓഫ് ചെയ്തു
ഭൂജലവകുപ്പിന്റെ ആധുനിക കുഴൽക്കിണർ യൂണിറ്റും 16 വാഹനങ്ങളും ഫ്‌ളാഗ് ഓഫ് ചെയ്തു

പുതിയ കുഴൽക്കിണർ നിർമാണ യൂണിറ്റും വാഹനങ്ങളും ഫ്‌ളാഗ് ഓഫ് ചെയ്തു; ലക്ഷ്യം കുടിവെള്ളവും കാർഷിക ആവശ്യങ്ങളും

തിരുവനന്തപുരം: സംസ്ഥാന ഭൂജലവകുപ്പ് പുതുതായി വാങ്ങിയ അത്യാധുനിക കുഴൽക്കിണർ നിർമാണ യൂണിറ്റിന്റെയും 16 വാഹനങ്ങളുടെയും ഫ്‌ളാഗ് ഓഫ് കർമ്മം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. തിരുവനന്തപുരം അമ്പലമുക്ക് ജലവിജ്ഞാനഭവനിൽ നടന്ന ചടങ്ങിൽ പൊതുജനങ്ങളുടെ കുടിവെള്ള, കാർഷിക ആവശ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

​കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലകളിൽ കുറഞ്ഞ ചെലവിൽ കുഴൽക്കിണർ നിർമ്മിക്കാനുള്ള പുതിയ യൂണിറ്റാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഡ്രില്ലിംഗ് സാമഗ്രികൾ വേഗത്തിൽ എത്തിക്കാനായി 7 ട്രക്കുകളും ഫീൽഡ് പരിശോധനകൾ കാര്യക്ഷമമാക്കാൻ 9 എൽ.എം.വി വാഹനങ്ങളുമാണ് ഇപ്പോൾ സജ്ജമാക്കിയിട്ടുള്ളത്.

​തീരദേശ മേഖലകൾക്കായി കൂടുതൽ റോട്ടറി റിഗ്ഗ് യൂണിറ്റുകളും 10 എൽ.എം.വി വാഹനങ്ങളും വാങ്ങുന്നതിനുള്ള ആറ് കോടി രൂപയുടെ നിർദ്ദേശം നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും അധികൃതർ അറിയിച്ചു. ചടങ്ങിൽ ഭൂജലവകുപ്പ് ഡയറക്ടർ റിനി റാണി.എസ്, സൂപ്രണ്ടിംഗ് എഞ്ചിനീയർ വിമൽരാജ് എന്നിവരും സന്നിഹിതരായിരുന്നു