കേരള രാഷ്ട്രീയത്തിൽ പുതുചരിത്രം രാജീവ് ചന്ദ്രശേഖർ അടക്കം ബി.ജെ.പിയുടെ മൂന്ന് സാരഥികൾ നിയമസഭയിലേക്ക്
കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി മൂന്ന് ബി.ജെ.പി എം.എൽ.എമാർ. രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ബി.ബി. ഗോപകുമാർ എന്നിവർ മാരാർജി ഭവനിൽ വിജയം ആഘോഷിച്ചു.
കേരള നിയമസഭയിൽ ചരിത്രം കുറിച്ച് ബി.ജെ.പി; രാജീവ് ചന്ദ്രശേഖർ അടക്കം മൂന്ന് പേർ സഭയിലേക്ക്
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യം. ചരിത്രത്തിലാദ്യമായി മൂന്ന് ജനപ്രതിനിധികളെ നിയമസഭയിലേക്ക് എത്തിക്കാൻ സാധിച്ചതിന്റെ ആവേശത്തിലാണ് ബി.ജെ.പി നേതൃത്വവും പ്രവർത്തകരും. തെരഞ്ഞെടുക്കപ്പെട്ട പുതിയ എം.എൽ.എമാരായ ശ്രീ രാജീവ് ചന്ദ്രശേഖർ, ശ്രീ വി. മുരളീധരൻ, ശ്രീ ബി.ബി. ഗോപകുമാർ എന്നിവർ തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിൽ ഒത്തുചേർന്ന് വിജയം ആഘോഷിച്ചു.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണിതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പതിറ്റാണ്ടുകളായി പാർട്ടിക്ക് വേണ്ടി ജീവത്യാഗം ചെയ്ത ബലിദാനികളുടെയും, രാപ്പകൽ കഠിനാധ്വാനം ചെയ്ത പ്രവർത്തകരുടെയും പോരാട്ടവീര്യത്തിനുള്ള അംഗീകാരമാണിതെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബലിദാനികൾക്ക് ആദരമർപ്പിക്കുകയും ചെയ്തു.
കേരളത്തിന്റെ വികസനത്തിനായി ക്രിയാത്മകമായ പ്രതിപക്ഷമായി നിയമസഭയിൽ പ്രവർത്തിക്കുമെന്നും, പ്രവർത്തകരുടെ നീണ്ട കാലത്തെ പരിശ്രമമാണ് ഈ വൻ വിജയത്തിന് പിന്നിലെന്നും ബി.ജെ.പി കേന്ദ്രങ്ങൾ വ്യക്തമാക്കി