കർക്കടക വാവുബലി തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ദീർഘകാല വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിന്റെയും ബലികടവുകളുടെയും സമഗ്ര വികസനത്തിനായി ദീർഘകാല പദ്ധതി നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. കർക്കടക വാവുബലി ഒരുക്കങ്ങൾ മന്ത്രി വിലയിരുത്തി.

കർക്കടക വാവുബലി തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ദീർഘകാല വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ കർക്കടക വാവുബലി ഒരുക്കങ്ങൾ മന്ത്രി കെ. മുരളീധരൻ വിലയിരിത്തുന്നു
കർക്കടക വാവുബലി തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ദീർഘകാല വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ
കർക്കടക വാവുബലി തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ദീർഘകാല വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ
കർക്കടക വാവുബലി തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ദീർഘകാല വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്ര വികസനത്തിന് ദീർഘകാല പദ്ധതി: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിന്റെയും ബലികടവുകളുടെയും സമഗ്ര വികസനത്തിനായി ദീർഘകാല പദ്ധതി നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. കർക്കടക വാവുബലി ഒരുക്കങ്ങൾ വിലയിരുത്താൻ ക്ഷേത്രത്തിലെത്തിയതായിരുന്നു അദ്ദേഹം.

​ക്ഷേത്രവും ബലിതർപ്പണ കടവുകളും ബലിമണ്ഡപങ്ങളും പിൽഗ്രിം ടൂറിസത്തിന്റെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തിൽ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും നഗരസഭയും സംയുക്തമായി ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

​വാവുകാലത്ത് മാത്രം കടവുകൾ വൃത്തിയാക്കുന്ന രീതി ഒഴിവാക്കി സ്ഥിരം സംവിധാനം ഏർപ്പെടുത്തും. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനായുള്ള ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിലവിലുള്ള സാഹചര്യത്തിൽ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനായുള്ള മുൻകരുതലുകൾ കർശനമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

​ക്ഷേത്രത്തിലും പരിസരങ്ങളിലുമായി 11 ബലിമണ്ഡപങ്ങളാണ് ഇത്തവണ സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ നാലെണ്ണം ക്ഷേത്രത്തിനുള്ളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഭക്തരുടെ സൗകര്യാർത്ഥം ബയോ ടോയ്ലറ്റുകൾ, കുളിക്കാനായി ഷവറുകൾ, സമീപത്തെ പൊതുമരാമത്ത് റോഡിന്റെ ടാർ ചെയ്യൽ, പാർക്കിംഗിനായി പ്രത്യേക ഗ്രൗണ്ടുകളും സ്കൂൾ ഗ്രൗണ്ടും എന്നിവ ഒരുക്കിയിട്ടുണ്ട്.

​വാർഡ് കൗൺസിലർ പാപ്പനംകോട് സജി, തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ കമ്മിഷണർ ബി. സുനിൽ കുമാർ, ചീഫ് എഞ്ചിനീയർ രഞ്ജിത്. കെ. ശേഖർ തുടങ്ങിയവർ മന്ത്രിയോടൊപ്പം സന്നിഹിതരായിരുന്നു.