ഉപരാഷ്ട്രപതിയുടെ സന്ദർശനം ഇന്ന്തിങ്കളാഴ്ച എറണാകുളത്ത് കടുത്ത ഗതാഗത നിയന്ത്രണം വഴിതിരിച്ചുവിട്ടത് ഇങ്ങനെ
ഉപരാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് തിങ്കളാഴ്ച എറണാകുളം ജില്ലയിൽ അങ്കമാലി, ആലുവ, എയർപോർട്ട് പാതകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സമയക്രമവും ബദൽ മാർഗ്ഗങ്ങളും അറിയാം.
ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഇന്ന് തിങ്കളാഴ്ച എറണാകുളത്ത് കടുത്ത ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിട്ടത് ഇങ്ങനെ
എറണാകുളം : ഉപരാഷ്ട്രപതിയുടെ എറണാകുളം സന്ദർശനത്തോടനുബന്ധിച്ച് തിങ്കളാഴ്ച ഇന്ന് രാവിലെ മുതൽ ജില്ലയിലെ പ്രധാന പാതകളിൽ കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പ്രധാനമായും അങ്കമാലി - ആലുവ പാതയിലും അനുബന്ധ റോഡുകളിലുമാണ് ഗതാഗത തിരിവുവിട്ടിരിക്കുന്നത്. യാത്രക്കാർ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് പോലീസ് അറിയിച്ചു.
പ്രധാന ഗതാഗത നിയന്ത്രണങ്ങൾ:
രാവിലെ 10:00 മുതൽ: അങ്കമാലിയിൽ നിന്ന് ആലുവയിലേക്ക് ഭാരവാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ഇത്തരം വാഹനങ്ങൾ കാലടി - പെരുമ്പാവൂർ - പുത്തൻകുരിശ് വഴി എറണാകുളത്തേക്ക് പോകേണ്ടതാണ്.
ഉച്ചയ്ക്ക് 12:40 മുതൽ 2:00 വരെ: അങ്കമാലിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് യാതൊരുവിധ വാഹനങ്ങളും കടത്തിവിടുന്നതല്ല.
ഉച്ചയ്ക്ക് 1:20 മുതൽ 2:00 വരെ: അത്താണിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല.
ഉച്ചയ്ക്ക് 1:25 മുതൽ 2:00 വരെ: വിമാനത്താവളത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ മറ്റൂർ - നായത്തോട് വഴി തിരിഞ്ഞു പോകേണ്ടതാണ്.
ഉച്ചയ്ക്ക് 1:30 മുതൽ 2:00 വരെ: പറമ്പയം, ദേശം, പറവൂർ കവല, തോട്ടക്കാട്ടുകര, അത്താണി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് മെയിൻ റോഡിലേക്ക് പ്രവേശനമുണ്ടാകില്ല.
ഉച്ചയ്ക്ക് 1:35 മുതൽ 2:00 വരെ: ആലുവ ബൈപ്പാസ് ജംഗ്ഷൻ, പുളിഞ്ചോട് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് മെയിൻ റോഡിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല.
വൈകുന്നേരത്തെ നിയന്ത്രണങ്ങൾ:
രാവിലെ 10:00 മുതൽ സിറ്റിയിൽ നിന്നുള്ള ഭാരവാഹനങ്ങൾ: കണ്ടെയ്നർ റോഡ് - ചേരാനല്ലൂർ - വരാപ്പുഴ വഴി പോകേണ്ടതാണ്.
വൈകിട്ട് 4:15 മുതൽ 6:00 വരെ: എറണാകുളം സിറ്റിയിൽ നിന്ന് വരുന്ന ഒരു വാഹനവും മെയിൻ റോഡ് വഴി കടത്തിവിടില്ല. ഇവ കണ്ടെയ്നർ റോഡ് വഴി പോകണം.
വൈകിട്ട് 5:20 മുതൽ 6:00 വരെ: തോട്ടക്കാട്ടുകര, പറവൂർ കവല, ദേശം തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് മെയിൻ റോഡിലേക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.
ആലുവ, അങ്കമാലി, എയർപോർട്ട് മേഖലകളിലേക്ക് പോകുന്ന യാത്രക്കാരും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നവരും സമയക്രമം പാലിക്കാനും പകരം വഴികൾ ഉപയോഗിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.