കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും 49.25 ലക്ഷം രൂപ ധനസഹായം കൈമാറി

വയനാട് കള്ളാടി തുരങ്കപാത നിര്‍മ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച 49.25 ലക്ഷം രൂപയുടെ ധനസഹായം ബാങ്ക് അക്കൗണ്ടുകൾ വഴി വിതരണം ചെയ്തു.

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും 49.25 ലക്ഷം രൂപ ധനസഹായം കൈമാറി
കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും 49.25 ലക്ഷം രൂപ ധനസഹായം കൈമാറി

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും 49.25 ലക്ഷം രൂപ ധനസഹായം കൈമാറി

വയനാട്: കള്ളാടി തുരങ്കപാത നിര്‍മ്മാണ പ്രദേശത്തുണ്ടായ ദാരുണമായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തു. ആകെ 49,25,000 രൂപയാണ് ദുരന്തബാധിതര്‍ക്കായി കൈമാറിയത്. തുക മുഴുവന്‍ അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

​ധനസഹായ വിതരണത്തിന്റെ വിശദാംശങ്ങൾ:

​മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് (40 ലക്ഷം രൂപ): അപകടത്തില്‍ മരണപ്പെട്ട 8 പേരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതമാണ് കൈമാറിയത്. ചന്ദ്രബാന്‍ (മദ്ധ്യപ്രദേശ്), ബികാഷ് കുമാര്‍ (ബീഹാര്‍), അന്‍മോല്‍ (ജാര്‍ഖണ്ഡ്), ബിക്രം സിംഗ് റാണ (ഹിമാചല്‍ പ്രദേശ്), രാഹുല്‍ ശര്‍മ (ഹിമാചല്‍ പ്രദേശ്), മുഹമ്മദ് ഇംറാന്‍ അന്‍സാരി (ബീഹാര്‍), രാകേഷ് ഗുച്ചൈത് (പശ്ചിമബംഗാള്‍), അസ്ഹറുദ്ദീന്‍ അന്‍സാരി (ഉത്തര്‍പ്രദേശ്) എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് ഈ സഹായം ലഭിച്ചത്.

​ഗുരുതരമായി പരിക്കേറ്റവര്‍ക്ക് (8 ലക്ഷം രൂപ): ഗുരുതരമായി പരിക്കേറ്റ സൂരജ് യാദവ്, സഞ്ജയ് ഠാക്കൂര്‍, രജനീഷ് റാവത്ത്, ദിലീപ് യാദവ് എന്നിവര്‍ക്ക് 2 ലക്ഷം രൂപ വീതം അനുവദിച്ചു.

​സാരമായി പരിക്കേറ്റവര്‍ക്ക് (1,25,000 രൂപ): പരിക്കേറ്റ മറ്റ് അഞ്ച് പേരായ ടി.കെ. കുഞ്ചു, ഹിര്‍ കുമാര്‍, തന്മയ് ഘോഷ്, കൂടമ്മാല്‍, സന്തോഷ് കുമാര്‍ എന്നിവര്‍ക്ക് 25,000 രൂപ വീതവും കൈമാറി.